December 6, 2023

Malayalam

Live News & Updates തത്സമയ വാർത്തകളും അപ്‌ഡേറ്റുകളും

  • ‘ഓര്‍ഡിനന്‍സിന് അടിയന്തര പ്രധാന്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജ്ഭവനിലെത്തി വിശദീകരിക്കട്ടെ’:ഗവര്‍ണര്‍
    on December 6, 2023 at 6:51 am

    തിരുവനന്തപുരം: കണ്ണൂര്‍ വിസിയുടെ പുനര്‍നിമയനത്തില്‍ വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഗോപിനാഥ് രവീന്ദ്രന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. നിയമനത്തിനായി ഒമ്പതു തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പ്രതിനിധിയെത്തിയത്. താന്‍ തീരുമാനം എടുത്തത് എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്.എജിയുടെ ഉപദേശം ചട്ടവിരുദ്ധമാണ്. ഇപ്പോള്‍ നടക്കുന്നത് എല്ലാം ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ്. സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്ഥിരം വിസിമാരെ നിയമിക്കാൻ നടപടികൾ ആരംഭിച്ചു. സർക്കാരിൽ നിന്ന് ഉപദേശം തേടുന്നതിൽ തനിക്ക് എതിർപ്പില്ല. പക്ഷെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല. ഓര്‍ഡിനന്‍സ് ഒപ്പിടുന്നില്ലെന്ന ആരോപണത്തിലും ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. ഓർഡിനന്‍സ് ഒപ്പിടുന്നില്ല എന്ന ചില വാർത്ത കേട്ടു. അത് ശരിയല്ല. അടിയന്തര പ്രാധാന്യമുള്ള ഓർഡിനൻസ് ആണെങ്കില്‍ മുഖ്യമന്ത്രി രാജ് ഭവനിൽ എത്തി വിശദീകരിക്കട്ടെ. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് പകരം മുഖ്യമന്ത്രി രാജ്ഭവനില്‍ വന്ന് വിശദീകരിക്കുകയാണ് വേണ്ടത്. അതിനായി മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. നവകേരള സദസിനായി മതിൽ പൊളിക്കൽ; ഇത്തവണ പെരുമ്പാവൂരിൽ, സ്ഥലത്ത് പ്രതിഷേധം, മുമ്പെ പൊളിഞ്ഞതെന്ന് സംഘാടകര്‍ ആരോഗ്യവകുപ്പിന്‍റെ പേരിൽ വ്യാജനിയമന ഉത്തരവ്; തട്ടിപ്പിന് നേതൃത്വം നൽകിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി  

  • ജോർജും മലർ മിസ്സും വീണ്ടും; എട്ട് വർഷത്തിന് ശേഷം ‘പ്രേമം’ കോമ്പോ ആർക്കൊപ്പം ?
    on December 6, 2023 at 6:49 am

    2015ൽ റിലീസ് ചെയ്ത് ട്രെന്റ് സെക്ടറായി മാറിയ സിനിമയാണ് പ്രേമം. അൽഫോൺസ് പുത്രൻ എന്ന സംവിധായകന്റെ നാഴിക കല്ലായ ചിത്രത്തിലൂടെ മലയാളികൾ നെഞ്ചേറ്റിയ നടിയാണ് സായ് പല്ലവി. നടിയും നിവിനും തമ്മിലുള്ള കോമ്പോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി എട്ട് വർഷത്തിന് ശേഷം നിവിൻ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്.  പ്രേക്ഷകരെ ആകാംക്ഷഭരിതവും ആവേശത്തിലാഴ്ത്തുന്നതുമായ ഈ വാർത്ത വൻ പ്രതീക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ വരും ദിവസങ്ങളിലായി പുറത്തുവരും. എട്ട് വർഷങ്ങൾക്ക് ശേഷം നിവിൻ പോളിയോടൊപ്പം സായ് പല്ലവി ഒരിക്കൽകൂടി പ്രത്യക്ഷപ്പെടുന്നു എന്നത് പ്രേക്ഷകർക്ക് വലിയ സന്തോഷമാണ് പകരുന്നത്. ഇന്ത്യൻ അഭിനയേത്രിയും നർത്തകിയുമായ സായ് പല്ലവി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. 2008-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ധാം ധൂം’ലൂടെയാണ് സായി പല്ലവി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച ‘പ്രേമം’ത്തിലൂടെ മലയാള സിനിമയിലേക്കും ചുവടുവെച്ചു. തന്റെ ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഹൃദയത്തിൽ തന്റെതായ സ്ഥാനം കരസ്ഥമാക്കിയ വ്യക്തിയാണ് സായ് പല്ലവി. ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് നിവിൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം വർഷങ്ങൾക്ക് ശേഷം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലും നിവിൻ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ അടുത്തിടെ നിവിൻ ജോയിൻ ചെയ്തിരുന്നു. 

  • മസ്തിഷകാഘാതം, പിതാവ് ഗുരുതരാവസ്ഥയിൽ; ഇന്ത്യന്‍ താരത്തിന് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര നഷ്ടമായേക്കും
    on December 6, 2023 at 6:40 am

    ലഖ്നൗ: മസ്തിഷ്കാഘാതം വന്ന് പിതാവിനെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഇന്ത്യന്‍ പേസര്‍ ദീപക് ചാഹറിന് ദക്ഷിണാഫ്രിക്കക്കെതിരായ ടി20, ഏകദിന പരമ്പരകള്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. ടി20 പരമ്പരക്കായി ഇന്ത്യന്‍ ടീം ഇന്ന് ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിക്കും. ഈ മാസം രണ്ടിനാണ് ദീപക് ചാഹറിന്‍റെ പിതാവ് ലോകേന്ദ്ര സിങിനെ മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് അലിഗ‍ഢിലെ മിത്രജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചാഹര്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ കളിക്കുന്നതിനിടെയായിരുന്നു ഇത്. തുടര്‍ന്ന് മൂന്നിന് നടന്ന അഞ്ചാം ടി20യില്‍ കളിക്കാതെ ചാഹര്‍ ഉടന്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു. പരിക്കിന്‍റെ നീണ്ട ഇടവേളക്ക് ശേഷമാണ് ചാഹര്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. പിതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ചാഹര്‍ ഇന്ന് ഇന്ത്യന്‍ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് പോകില്ലെന്നാണ് റിപ്പോര്‍ട്ട്. ‘അപൂര്‍വ പ്രതിഭയായതുകൊണ്ട് അപൂര്‍വമായെ കളിക്കാൻ ഗ്രൗണ്ടിലിറങ്ങൂ’; ഹാര്‍ദ്ദിക്കിനെതിരെ തുറന്നടിച്ച് ജഡേജ പിതാവിന്‍റെ കൂടെ നില്‍ക്കാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ പങ്കെടുക്കാനാവില്ലെന്നും ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും സെലക്ടര്‍മാരെയും അറിയിച്ചിട്ടുണ്ടെന്ന് ചാഹര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിക്കാനായതുകൊണ്ടാണ്  പിതാവിന്‍റെ  ആരോഗ്യനില ഗുരുതരമാവാതിരുന്നതെന്നും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും ദീപക് ചാഹര്‍ പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ അച്ഛനാണ് ഏറ്റവും പ്രധാനം. കാരണം അദ്ദേഹമാണ് എന്നെ ഒരു ക്രിക്കറ്റ് കളിക്കാരനാക്കിയത്. ഈ അവസ്ഥയില്‍ അദ്ദേഹത്തെ വിട്ട് എങ്ങോട്ടും വരാന്‍ കഴിയില്ലെന്നും ദീപക് ചാഹര്‍ പറഞ്ഞു. അച്ഛന്‍ അപകടനില തരണം ചെയ്താല്‍ മാത്രമെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പോകൂവെന്നും ഇക്കാര്യം ടീം മാനേജ്മെന്‍റിനെ ധരിപ്പിച്ചിട്ടുണ്ടെന്നും ചാഹര്‍ വ്യക്തമാക്കി. അലിഗഢില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ദീപക് ചാഹറിന്‍റെ പിതാവ് ലോകേന്ദ്ര സിങിന് മസ്തിഷ്കാഘാതം ഉണ്ടായതെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രമേഹവും ബിപിയുമുള്ളതിനാലാണ് ലോകേന്ദ്ര സിങിന്‍റെ ആരോഗ്യനില കൂടുതല്‍ വഷളായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വിരമിക്കൽ തീരുമാനം പിൻവലിച്ച് ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്താൻ ഒരുങ്ങി മുൻ നായകൻ ഈ മാസം 10 മുതലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടി20 പരമ്പരക്ക് ശേഷൺ നടക്കുന്ന ഏകദിന പരമ്പരയിലും ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാണ് ചാഹര്‍. ഈ മാസം 17 മുതലാണ് ഏകദിന പരമ്പര തുടങ്ങുന്നത്.

  • ഷട്ടില്‍ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
    on December 6, 2023 at 6:33 am

    കല്‍പ്പറ്റ: ഷട്ടില്‍ കളി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം വിശ്രമിക്കുന്നതിനിടെ മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി പൊഴുതന ആറാം മൈലിലെ വളപ്പില്‍ ലത്തീഫ് (50) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീണ ഉടന്‍ സഹകളിക്കാര്‍ ചേര്‍ന്ന് ലത്തീഫിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം…

  • ഗോസിപ്പുകളെ..ഗുഡ് ബൈ; ബച്ചൻ കുടുംബം ഒന്നിച്ചെത്തി, വേർപിരിയലിന് ‘നോ’ പറഞ്ഞ് ഐശ്വര്യയും അഭിഷേകും
    on December 6, 2023 at 6:19 am

    കഴിഞ്ഞ ഏതാനും നാളുകളായി ബച്ചൻ ഫാമിലി ആയിരുന്നു ബോളിവുഡിലെ ചർച്ചാ വിഷയം. ബച്ചൻ കുടുംബവുമായി ഐശ്വര്യ റായ് പിണക്കത്തിൽ ആണെന്നും അഭിഷേകുമായി ബന്ധം വേൽപെടുത്താൻ ഒരുങ്ങുന്നു എന്നുമായിരുന്നു അഭ്യൂഹങ്ങൾ. ഇപ്പോഴിതാ ഇവയ്ക്കെല്ലാം വിരാമമിട്ട് പൊതുവേദിയിൽ ബച്ചൻ കുടുംബം ഒന്നിച്ചെത്തിയിരിക്കുകയാണ്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ആഘോമാക്കുകയാണ് ആരാധകർ.  കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിന്റെ ദ് ആർച്ചീസ് എന്ന ചിത്രത്തിന്റെ സ്പെഷ്യൽ പ്രീമിയർ ഉണ്ടായിരുന്നു. ഇതിന് ബോളിവ‍ുഡിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. എങ്കിലും ബച്ചനും ഫാമിലിയും എത്തുമോ എന്നതായിരുന്നു ആശങ്ക. ഒടുവിൽ സർപ്രൈസ് ഒരുക്കി ബച്ചനും കുടുംബവും എത്തുക ആയിരുന്നു. അമിതാഭ് ബച്ചന്റെ മകൾ ശ്വേതയുടെ മകൻ  അഗസ്ത്യ നന്ദ, ദ് ആർച്ചീസിന്റെ ഭാ​ഗമാണ്.          View this post on Instagram                       A post shared by Viral Bhayani (@viralbhayani) ബച്ചൻ കുടുംബത്തിലെ എല്ലാവരും പരസ്പരം സംസാരിക്കുന്നതും ഫോട്ടോ എടുക്കാൻ ഐശ്വര്യയും ജയ ബച്ചനും എല്ലാവരും വിളിക്കുന്നതും വീഡിയോകളിൽ കാണാം. സകൂടുംബമായി ഏറെ സന്തോഷത്തോടെ നില്‍ക്കുന്ന അമിതാഭ് ബച്ചനെയും ഇവര്‍ക്കൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന ഐശ്വര്യയെയും വീഡിയോയില്‍ ദൃശ്യമാണ്.          View this post on Instagram                       A post shared by Viral Bhayani (@viralbhayani) അമിതാഭ് ബച്ചനും ഐശ്വര്യ റായിയും പരസ്പരം അണ്‍ഫോളോ ചെയ്തെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. എന്നാല്‍ ഇവര്‍ മുന്‍പ് ഫോളോ ചെയ്തിരുന്നില്ല എന്നാണ് അറിയാന്‍ സാധിച്ചത്. അടുത്തിടെ വിവാഹ മോതിരം ഇല്ലാതെ അഭിഷേക് ബച്ചന്‍ പൊതു വേദിയില്‍ എത്തിയതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.  ‘ദളപതി 68’ന് റെക്കോർഡ് പ്രതിഫലം ! വിജയ്ക്ക് ഒപ്പം എത്തില്ലെങ്കിലും ‘എകെ 63’ൽ അജിത്തിനും കോടികൾ ഷാറുഖ് ഖാന്റെ മകൾ സുഹാന, ഖുഷി കപൂർ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ദ് ആർച്ചീസ്. സോയ അക്തർ ആണ് സംവിധാനം. ആര്‍ച്ചി എന്ന കോമിക് ബുക്കിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രം നാളെ റിലീസ് ചെയ്യും.  ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

  • സന്തോഷം കൂട്ടാൻ ‘ഡോപാമൈൻ’ സഹായിക്കും ; ഡയറ്റിൽ ഉൾപ്പെടുത്തൂ ഈ 10 ഭക്ഷണങ്ങൾ
    on December 6, 2023 at 6:16 am

    എപ്പോഴും ആരോ​​ഗ്യത്തോടെയും സന്തോഷത്തോടെയുമിരിക്കാനാണ് നാം ആ​ഗ്രഹിക്കാറുള്ളത്. അതിന് നമ്മേ സഹായിക്കുന്ന ഒന്നാണ് ഡോപാമൈൻ. തലച്ചോറിലും ശരീരത്തിലും നിരവധി പ്രധാന പങ്ക് വഹിക്കുന്ന ഒരു ഹോർമോണും ന്യൂറോ ട്രാൻസ്മിറ്ററുമാണ് ‘ഡോപാമൈൻ’ (dopamine). ഇതിനെ ‘ഹാപ്പി ഹോർമോൺ’ (happy hormone) എന്ന് വിളിക്കുന്നു.  ശരീരത്തിലെ എല്ലാ ആനന്ദകരമായ സംവേദനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഹോർമോണുകളിലൊന്നാണ് ഡോപാമൈൻ. ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഡോപാമൈന്റെ അളവ് വർദ്ധിപ്പിക്കാനും എപ്പോഴും സന്തോഷത്തോടെയിരിക്കാനും സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. അതിനാൽ ഡോപാമൈൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്… ഒന്ന്… ഡോപാമൈൻ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണമാണ് അവോക്കാഡോ. തലച്ചോറിന്റെ പ്രവർത്തനവും മാനസികാവസ്ഥയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ അവയിൽ അടങ്ങിയിട്ടുണ്ട്. അവോക്കാഡോകളിൽ വിറ്റാമിൻ ബി 6 ധാരാളമുണ്ട്. ഇത് ഡോപാമിൻ ഉൽപാദനത്തിന് പ്രധാനമാണ്. രണ്ട്… ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമാണ് നട്സ്. അവയിൽ ടൈറോസിൻ ധാരാളമുണ്ട്.      മൂന്ന്… ചീസ് ആരോഗ്യകരമായ ഓപ്ഷനല്ലെങ്കിലും ഡോപാമൈൻ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണമാണ്. ചീസിൽ ഫെനിലലാനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും. നാല്… ഡോപാമൈൻ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള രുചികരവും ആരോഗ്യകരവുമായ മറ്റൊരു ഭക്ഷണമാണ് ഡാർക്ക് ചോക്ലേറ്റ്. തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളായ ഫ്ലേവനോയിഡുകൾ ഇതിൽ‌ അടങ്ങിയിട്ടുണ്ട്. അഞ്ച്… ടൈറോസിൻ എന്ന സംയുക്തത്തിന്റെ മികച്ച ഉറവിടമാണ് വാഴപ്പഴം. ശരീരത്തെ കൂടുതൽ ഡോപാമൈൻ ഉത്പാദിപ്പിക്കാൻ ടൈറോസിൻ സഹായിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തും.  ആറ്… സാൽമൺ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും മാനസികാവസ്ഥയുടെ നിയന്ത്രണത്തിനും ആവശ്യമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകൾ ഡോപാമൈൻ അളവ് വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഡോപാമൈൻ ഉൽപാദനത്തിന് സഹായിക്കുന്ന വിറ്റാമിൻ ബി 12 സാൽമണിൽ അടങ്ങിയിട്ടുണ്ട്.     ഏഴ്… പ്രോട്ടീന്റെയും വിറ്റാമിൻ ബി 12 ന്റെയും മികച്ച ഉറവിടമാണ് മുട്ട. ഇത് ഡോപാമൈൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും. അവയിൽ ടൈറോസിൻ അടങ്ങിയിട്ടുണ്ട്. എട്ട്… ഗ്രീൻ ടീ ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടവും എൽ-തിയനൈൻ എന്ന സംയുക്തവുമാണ്. ഇത് ഡോപാമൈൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും എൽ-തിയനൈൻ സഹായിക്കും. ഒൻപത്… പുളിപ്പിച്ച ഭക്ഷണങ്ങളിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യവും മാനസികാവസ്ഥയും മെച്ചപ്പെടുത്താൻ സഹായിക്കും.  പത്ത്… സ്ട്രോബെറി ഡോപാമൈൻ ഉൽപ്പാദനം മാത്രമല്ല, സെറോടോണിന്റെ ഉത്പാദനവും വർദ്ധിപ്പിക്കുന്നു. സ്ട്രോബെറി ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടം കൂടിയാണ്. വൃക്കകളുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന ആറ് കാര്യങ്ങൾ  

  • കണിച്ചുകുളങ്ങര കൊലക്കേസ്:’സജിത്ത് ക്രൂരഹൃദയനായ കുറ്റവാളി’, ജാമ്യാപേക്ഷക്കെതിരെ സംസ്ഥാനം,അന്തിമവാദം അടുത്തമാസം
    on December 6, 2023 at 6:15 am

    ദില്ലി: കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതി സജിത്തിന്‍റെയടക്കം ജാമ്യപേക്ഷകളിൽ അന്തിമവാദം കേൾക്കാൻ സുപ്രീംകോടതി. ഹർജികൾ അടുത്തമാസം പതിനേഴിലേക്ക് മാറ്റി. കേസിൽ ശിക്ഷ അനുഭവിക്കുന്ന സജിത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജസ്റ്റിസ് പി.എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് ഈക്കാര്യം വ്യക്തമാക്കിയത്. കേസിൽ ശിക്ഷയ്ക്കപ്പെട്ട് പതിനെട്ട് വർഷമായി താൻ ജയിലാണെന്നും ജാമ്യം നൽകി പുറത്തിറങ്ങാൻ അനുവാദം നൽകണമെന്നും കാണിച്ചാണ് കേസിലെ ആറാം പ്രതി സജിത്ത് സുപ്രീംകോടതിയെ സമീപിച്ചത്. ഇത്രയും കാലം കഴിഞ്ഞ തനിക്ക് ജാമ്യത്തിന് ആർഹതയുണ്ടെന്നും സജിത്ത് ഹർജിയിൽ പറയുന്നു. എന്നാൽ സജിത്തിന്റെ ഹർജിയെ ശക്തമായി എതിർത്ത സംസ്ഥാനം സത്യവാങ്മൂലം സമർപ്പിച്ചു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന സജിത്ത് ക്രൂരഹൃദയനായ കുറ്റവാളിയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ജാമ്യം തേടിയുള്ള സജിത്തിന്‍റെ ഹര്‍ജിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജാമ്യത്തെ എതിര്‍ത്തതാണ് പരാമര്‍ശം.  അപ്പീല്‍ പരിഗണിക്കാന്‍ നീണ്ടു പോകുന്നതിനാലാണ് ജാമ്യാപേക്ഷ സജിത്ത്  കോടതിയില്‍ സമര്‍പ്പിച്ചത് . സജിത്ത് നീതിവ്യവസ്ഥയുടെ ദയ അര്‍ഹിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ബിസിനസ് പക പോക്കലിന് നടത്തിയ ക്രൂരകൊലപാതകമായിരുന്നു കണിച്ചുകുളങ്ങരയിലേതെന്നും പകയിൽ നിരാപരാധികൾ വരെ കൊല്ലപ്പെട്ടെന്നും സംസ്ഥാനം വ്യക്തമാക്കി. സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ കെ.എന്‍. ബാലഗോപാൽ, സ്റ്റാൻഡിംഗ് കൗണ്‍സില്‍ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി. സജിത്തിനായി മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി, സുഭാഷ് ചന്ദ്രൻ, കവിത സുഭാഷ് എന്നിവർ ഹാജരായി.  

  • ‘ഇത് ഭ്രാന്താണ്’; അരമണിക്കൂര്‍ കാത്തിരുന്ന് കഴിച്ച രണ്ട് ദോശയ്ക്കും ഇഡലിക്കും ബില്ല് 1,000 രൂപ !
    on December 6, 2023 at 6:13 am

    സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ തങ്ങളുടെ വികാരവിചാരങ്ങളെയും അടയാളപ്പെടുകത്താന്‍ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നു. യുക്തിക്ക് നിരക്കാത്തതെന്ന് തോന്നുന്ന പല കാര്യങ്ങളും ഇത്തരത്തില്‍ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നു. ഗുരുഗ്രാമില്‍ നിന്നുള്ള ഒരു വ്യക്തി അത്തരമൊന്ന് കഴിഞ്ഞ ദിവസം തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പങ്കുവച്ചു. ഗുരുഗ്രാം നഗരം ഭക്ഷണ സാധനങ്ങള്‍ക്ക് ചെലവേറിയ നഗരമാണെന്ന് അദ്ദേഹം കുറിക്കുന്നു. 32-ആം അവന്യൂവിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ദക്ഷിണേന്ത്യൻ ഭക്ഷണശാലയിൽ നിന്നും ഭക്ഷണം കഴിച്ച Ashish Singh എന്ന ട്വിറ്റര്‍ ഉപയോക്താവാണ് കുറിപ്പ് പങ്കുവച്ചത്.  ആശിഷിന്‍റെ കുറിപ്പിനോടൊപ്പം അദ്ദേഹം പങ്കുവച്ച ചിത്രത്തില്‍ ഒരു മസാല ദോശയും കൂടെ നാല് തരം കറികളും കാണാം. ചിത്രം പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു, ‘ഗുഡ്ഗാവിന് ഭ്രാന്തനാണ്, 30 മിനിറ്റ് കാത്തിരുന്ന ശേഷം 1000 ചെലവാക്കി രണ്ട് ദോശയും ഇഡ്ഡലിയും കഴിച്ചു. ന്യായ വിലയുള്ളതും നല്ലതുമായ ദോശ നല്‍കാന്‍ നിര്‍ദ്ദേശിക്കുന്നു.” പിന്നാലെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായമെഴുതാന്‍ പോസ്റ്റിന് താഴെയെത്തിയത്. അദ്ദേഹത്തിന്‍റെ കുറിപ്പ് മറ്റ് കാഴ്ചക്കാരെ രണ്ട് തട്ടിലാക്കി. ചിലര്‍ വില ന്യായമാണെന്ന് വാദിച്ചു. മറ്റുള്ളവര്‍ വില കുറഞ്ഞ മറ്റ് റെസ്റ്റോറന്‍റുകളുടെ ലിസ്റ്റുകള്‍ പങ്കുവച്ചു.  ‘തല്ലി തീറ്റിക്കാന്‍’ റെസ്റ്റോറന്‍റ്; വീഡിയോ വൈറല്‍, റെസ്റ്റോറന്‍റില്‍ ആള് കൂടി, പദ്ധതി സൂപ്പര്‍ ഹിറ്റ്! Bc gurgaon is crazy, spent 1K on two Dosa and idli after waiting for 30 min. Suggest good and reasonably priced dosa places. pic.twitter.com/HYPPK6C07U — Ashish Singh (@ashzingh) December 4, 2023 ‘ഇങ്ങനെവേണം കുട്ടികള്‍’; പകല്‍ വിദ്യാര്‍ത്ഥി, വൈകീട്ട് സ്വിഗ്ഗി ഡെലിവറിക്കായി സൈക്കിളില്‍ 40 കി.മീ യാത്ര ! ഒരു കാഴ്ചക്കാരന്‍ എഴുതിയത്, ‘കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും ഒരേ വിലയ്ക്ക് നിങ്ങള്‍ക്ക് ഇഡലിയും ദോശയും ലഭിക്കും. എന്നാല്‍ ഇവിടെ നിങ്ങള്‍ ഉത്പ്പന്നത്തിനല്ല, മറിച്ച് സ്ഥലത്തിനാണ് പണം നല്‍കുന്നത്.’ എന്നായിരുന്നു. മറ്റൊരു കാഴ്ചക്കാരനും സമാന കുറിപ്പെഴുതി. ‘നിങ്ങള്‍ സ്ഥലത്തിന് പണം നല്‍കി.  32-ആം അവന്യൂ ഒരു റെസ്റ്റോറന്‍റിനുള്ള ഏറ്റവും പ്രീമിയം ലൊക്കേഷനാണ്, ഉയർന്ന വില പ്രതീക്ഷിക്കുക,” മറ്റ് ചിലര്‍ ചെറിയ വിലയ്ക്ക് രുചികരമായ ദേശകള്‍ നല്‍കുന്ന തട്ടുകടകളെ കുറിച്ച് എഴുതി. നൂറ് രൂപയില്‍ താഴെ വിലയ്ക്ക് നല്ല ദോശ ലഭിക്കുന്ന കടകളെ കുറിച്ച് മറ്റ് ചിലര്‍ വിവരിച്ചു. ചിലര്‍ അദ്ദേഹത്തോട് ബംഗളൂരുവിലെ പ്രശസ്തമായ ദോശ കടകള്‍ സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിച്ചു.   പൂച്ചകള്‍ക്കുള്ള 34 വര്‍ഷത്തെ വിലക്ക് നീക്കി സിംഗപ്പൂര്‍: പക്ഷേ, വ്യവസ്ഥ ലംക്ഷിച്ചാല്‍ ‘കൈ പൊള്ളും’ !  

  • വിക്കിപീഡിയയില്‍ ലോകം വായിക്കുന്നത് ഇതൊക്കെ; ആദ്യ പത്തില്‍ ഇന്ത്യയുമായി ബന്ധമുള്ള പേജുകളും
    on December 6, 2023 at 6:07 am

    ഏത് വിഷയത്തെ കുറിച്ചും പെട്ടെന്ന് വിവരങ്ങൾ ശേഖരിക്കാൻ ലോകം ആശ്രയിക്കുന്നത് വിക്കിപീഡിയ തന്നെ. ഈ വർഷം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം വിക്കിപീഡിയയിൽ ലോകം തിരഞ്ഞ ആദ്യ പത്തു പേജുകളിൽ ക്രിക്കറ്റ് ലോകകപ്പും, ഐപിഎലും, ജവാൻ സിനിമയും ഇടം പിടിച്ചിട്ടുണ്ട്. വിക്കിമീഡിയ ഫൗണ്ടേഷന്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഈ വര്‍ഷം ഇതുവരെ 84 ബില്യന്‍ വ്യൂസ് ആണ് വിക്കിപീഡിയയിലെ പേജുകള്‍ക്ക് ലഭിച്ചിട്ടുള്ളത്. അതില്‍ നിര്‍മ്മിത ബുദ്ധി തന്നെയാണ് താരം. ഏറ്റവുമധികം പേര്‍ വായിച്ചത് ചാറ്റ് ജിപിറ്റിയെ കുറിച്ചുള്ള പേജാണ്. 49 ദശലക്ഷം പേജ്‍വ്യൂസാണ് ചാറ്റ് ജിപിറ്റിയെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ പേജിന് ലഭിച്ചത്.  2023 വര്‍ഷത്തെ മരണങ്ങളുടെ കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുള്ള പേജാണ് കാഴ്ചക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്ത്.  ഇന്ത്യയുമായി ബന്ധമുള്ള പല പേജുകളും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് 38 ദശലക്ഷം വ്യൂസോടെ മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ക്രിക്കറ്റിന്റെ പ്രചാരം വെളിപ്പെടുത്തി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പേജാണ് നാലാം സ്ഥാനത്തുള്ളത്. ബോളിവുഡ് സിനിമകളായ ജവാനും പത്താനും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. ഹോളിവുഡിന്റെ സൂപ്പര്‍ ഹിറ്റായ ബാര്‍ബിയെ പിന്തള്ളിയാണ് ഇവ മുന്നിലെത്തിയത്.  ഇന്ത്യയെക്കുറിച്ചുള്ള പേജിന് ലഭിച്ചത് 13 മില്യന്‍ വ്യൂസാണ്. വായനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 21-ാം സ്ഥാനത്താണ് ഈ പേജ്. അമേരിക്കയില്‍ നിന്നാണ് ഏറ്റവുമധികം പേര്‍ വിക്കിപീഡിയ ഉപയോഗിക്കുന്നതെന്നും കണക്കുകള്‍ പറയുന്നു. 33 ബില്യന്‍ വ്യൂസ് അമേരിക്കയില്‍ നിന്ന് ലഭിക്കുമ്പോള്‍ യുകെ രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. നവംബര്‍ 28 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. ഇത് ആദ്യമായാണ് ക്രിക്കറ്റിനെ കുറിച്ചുള്ള വിക്കിപീഡിയ പേജുകള്‍ ആദ്യ 25ല്‍ ഇടം പിടിക്കുന്നത്.  ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം…

  • ‘സിപിഎം മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നു, ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാ​ഗ്രത പുലർത്തണം’: നാസർ ഫൈസി
    on December 6, 2023 at 6:06 am

    കോഴിക്കോട്: സിപിഎം മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഹിന്ദു മുസ്ലിം വിവാഹം നടന്നാൽ മതേതരത്വം ആയെന്ന് സിപിഎം കരുതുന്നുവെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു.  ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും നാസർ ഫൈസി പറഞ്ഞു. എസ്എംഎഫ് കോഴിക്കോട് ജില്ലാ സാരഥി സംഗമത്തിലാണ് പരാമർശം ഉണ്ടായത്.  കോഴിക്കോട് കൊയിലാണ്ടിയിലാണ് പരിപാടി നടന്നത്. പരിപാടിയിൽ മഹല്ല് കമ്മിറ്റി ഭാരവാഹികളാണ് പങ്കെടുക്കുന്നത്. ഇവരെ അഭിസംബോധന ചെയ്യുമ്പോഴാണ് നാസർഫൈസിയുടെ പരാമർശം. ഈ പരിപാടിയിൽ എസ്എഫ്ഐക്കും ഡിവൈഎഫ്ഐയ്ക്കുമെതിരെ ​ഗുരുതര ആരോപണമാണ് നാസർഫൈസി ഉന്നയിക്കുന്നത്. പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാർട്ടി നേതാക്കൻമാരുടെ പിൻബലത്തിൽ എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചു കൊടുക്കുന്നുവെന്ന് നാസർ ഫൈസി കൂടത്തായി പറയുന്നു. സിപിഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഹിന്ദു മുസ്ലിം വിവാഹ നടന്നാൽ മതേതരത്വം ആയെന്നാണ് അവർ കരുതുന്നതെന്നും നാസർ ഫൈസി കൂടത്തായി കൂട്ടിച്ചേർത്തു. അതേസമയം, പരിപാടി ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്.  നവകേരള സദസിനായി മതിൽ പൊളിക്കൽ; ഇത്തവണ പെരുമ്പാവൂരിൽ, സ്ഥലത്ത് പ്രതിഷേധം, മുമ്പെ പൊളിഞ്ഞതെന്ന് സംഘാടകര്‍ https://www.youtube.com/watch?v=Ko18SgceYX8  

  • കുർബാന തർക്കം; നേരിട്ട് ഇടപെട്ട് വത്തിക്കാന്‍, നിര്‍ദ്ദേശങ്ങള്‍ കൈമാറി
    on December 6, 2023 at 6:06 am

    കൊച്ചി: കുർബാന തർക്കത്തില്‍ നേരിട്ട് ഇടപെട്ട്  വത്തിക്കാന്‍. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി  കർദ്ദിനാളിനെ കണ്ടു. നെടുമ്പാശേരി വിമാനത്താവളത്തിലായിരുന്നു കൂടിക്കാഴ്ച. വത്തിക്കാൻ നിർദ്ദേശങ്ങളടങ്ങിയ  രണ്ട്  കത്ത് കർദ്ദിനാളിന്  കൈമാറി. എറണാകുളം അങ്കമാലി അതിരൂപതയിൽ മാറ്റത്തിനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. മാർ ആൻഡ്രൂസ് താഴത്തിനെ ചുമതലയിൽ നിന്ന്  മാറ്റിയേക്കും. പുതിയ അഡ്മിനിസ്ട്രേറ്റർ നിയമിതനാകും. ഫാദർ ജിമ്മി പൂച്ചക്കാട്ടിൽ, ബിഷബ് കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ് ജോസ് പുത്തൻ വീട്ടിൽ എന്നിവരാണ് പരിഗണനയിലുള്ളത്. വത്തിക്കാൻ കത്ത് സിനഡ് ചർച്ച ചെയ്യും. തീരുമാനം ഉടൻ ഉണ്ടായേക്കും. എന്താണ് നിലവിലെ കുർബാന ഏകീകരണ തർക്കം 1999ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലായിരുന്നു തർക്കം.

  • ‘അത് ചിലപ്പോള്‍ ഒരു അപകടത്തിലേക്ക് നയിക്കാം…’; വിദ്യാര്‍ഥികള്‍ക്ക് എംവിഡി മുന്നറിയിപ്പ്
    on December 6, 2023 at 5:55 am

    തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തില്‍ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തില്‍ കലാശിക്കാനുള്ള സാധ്യത ഏറെയാണെന്ന് എംവിഡി അറിയിച്ചു. അപരിചതരായ വ്യക്തികള്‍ അവരുടെ വാഹനത്തില്‍ ലിഫ്റ്റ് തന്നാലും, കയറാന്‍ നിര്‍ബന്ധിച്ചാലും അത്തരം അവസരങ്ങള്‍ ഒഴിവാക്കണമെന്ന് എംവിഡി പറഞ്ഞു.  എംവിഡി കുറിപ്പ്: വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തും തിരികെ വീട്ടില്‍ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത് ചിലപ്പോള്‍ ഒരു അപകടത്തിലേക്ക് നയിക്കാം. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തില്‍ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തില്‍ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവര്‍, മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍, മയക്കു മരുന്ന് ഉപയോഗിക്കുന്നവര്‍ / കടത്തുന്നവര്‍, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവര്‍, കുട്ടികളോട് മോശമായി പെരുമാറുന്നവര്‍, മറ്റു ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോള്‍ നിങള്‍ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകള്‍ അനവധിയാണ്. അതിനാല്‍ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക. അപരിചതരായ വ്യക്തികള്‍ അവരുടെ വാഹനത്തില്‍ ലിഫ്റ്റ് തന്നാലും, നിങ്ങളോട് കയറാന്‍ നിര്‍ബന്ധിച്ചാലും അത്തരം അവസരങ്ങള്‍ ഒഴിവാക്കുക.സ്‌കൂള്‍ ബസുകള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍ എന്നിവ പരമാവധി ഉപയോഗിക്കുക. നടന്നു പോകാവുന്ന ദൂരം, റോഡിന്റെ വലതു വശം ചേര്‍ന്ന്, കരുതലോടെ നടക്കുക.നടത്തം ആരോഗ്യത്തിനും നല്ലതാണ്. സ്‌കൂള്‍ യാത്രകള്‍ക്ക് മാത്രമല്ല, എല്ലാ യാത്രകള്‍ക്കും  ഇത് ബാധകമാണ്. യാത്രകള്‍ അപകട രഹിതമാക്കാന്‍ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാം. ‘വാഹനങ്ങള്‍ കാണുമ്പോള്‍ മൃഗങ്ങള്‍ ഹാപ്പി, റോഡരികിലേക്ക് വന്ന് വീക്ഷിക്കും’: ഇപി ജയരാജന്‍   

  • ‘അപൂര്‍വ പ്രതിഭയായതുകൊണ്ട് അപൂര്‍വമായെ കളിക്കാൻ ഗ്രൗണ്ടിലിറങ്ങൂ’; ഹാര്‍ദ്ദിക്കിനെതിരെ തുറന്നടിച്ച് ജഡേജ
    on December 6, 2023 at 5:53 am

    മുംബൈ: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതിനെ വിമര്‍ശിച്ച് മുന്‍ താരം അജയ് ജഡേജ. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ നാലാം മത്സരത്തില്‍ പരിക്കേറ്റ് പുറത്തായ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പിന്നീടുള്ള ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകുകയും ഇത് ഇന്ത്യയുടെ ടീം ബാലന്‍സിനെ പ്രതികൂലമായി ബാധിച്ചിരുന്നു. നോക്കൗട്ട് ഘട്ടത്തില്‍ ഹാര്‍ദ്ദിക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുമുണ്ടായില്ല. പിന്നീട് പ്രസിദ്ധ് കൃഷ്ണയെ പകരക്കാരനായി പ്രഖ്യാപിക്കുകയും ചെയ്തു. ലോകകപ്പ് ഫൈനലില്‍ അടക്കം ഹാര്‍ദ്ദിക്കിന്‍റെ അഭാവത്തില്‍ ആറാം ബൗളറില്ലാതെ ഇന്ത്യ പാടുപെട്ടിരുന്നു. ഇതിനിടെ തുടര്‍ച്ചയായി പരിക്കിന്‍റെ പിടിയിലാകുന്ന ഹാര്‍ദ്ദിക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. വിരമിക്കൽ തീരുമാനം പിൻവലിച്ച് ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്താൻ ഒരുങ്ങി മുൻ നായകൻ അപൂര്‍വ പ്രതിഭയാണ് ഹാര്‍ദ്ദിക്, അതുകൊണ്ട് അപൂര്‍വമായി മാത്രമെ ഗ്രൗണ്ടില്‍ കാണൂ എന്നായിരുന്നു സ്പോര്‍ട്സ് ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ ജഡേജയുടെ പരാമര്‍ശം. പേസ് ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ അപൂര്‍വ പ്രതിഭയല്ലെ ഹാര്‍ദ്ദിക് എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് ആ വാക്കിന്‍റെ അര്‍ത്ഥമറിയില്ലെന്നും, അയാള്‍ അപൂര്‍വ പ്രതിഭയായതുകൊണ്ട് അപൂര്‍വമായി മാത്രമെ ഗ്രൗണ്ടിലിറങ്ങാറുള്ളൂവെന്നും ജഡേജ മറുപടി നല്‍കി. ആ അര്‍ത്ഥത്തില്‍ അപൂര്‍വപ്രതിഭയെന്ന് നിങ്ങള്‍ പറഞ്ഞത് ശരിയാണെന്നും ജഡേജ പറഞ്ഞു. ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ പരിശീലിപ്പിച്ചു, ഇനി പാകിസ്ഥാന്‍റെയും കോച്ചാകുമോ?; മറുപടി നല്‍കി ജഡേജ പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായി തിരിച്ചെത്തിയ ഹാര്‍ദ്ദിക് ആദ്യ സീസണില്‍ തന്നെ അവരെ ചാമ്പ്യന്‍മാരാക്കി ഞെട്ടിച്ചിരുന്നു. പിന്നീട് ഇന്ത്യന്‍ ടീമിലും തിരിച്ചെത്തിയ ഹാര്‍ദ്ദിക് കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനുശേഷം ഇന്ത്യയുടെ ടി20 ടീം നായകനുമായി. ലോകകപ്പില്‍ ആറാം നമ്പറില്‍ ഫിനിഷറായും പേസ് ഓള്‍ റൗണ്ടറായും ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഹാര്‍ദ്ദിക്കിന് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പന്ത് തടയാനുള്ള ശ്രമത്തിനിടെ വീണ് കാല്‍ക്കുഴക്ക് പരിക്കേല്‍ക്കുകയായിരുന്നു. ലോകപ്പിന് പിന്നാലെ നടന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയും നഷ്ടമായ ഹാര്‍ദ്ദിക്കിന് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയും നഷ്ടമായി. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

  • Gold Rate Today: സ്വർണവില കുത്തനെ താഴേക്ക്; ആശ്വാസത്തിൽ ഉപഭോക്താക്കൾ
    on December 6, 2023 at 5:53 am

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. റെക്കോർഡ് വിലയിൽ നിന്നാണ് താഴേക്ക് വീണത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞു ഇന്നലെ 800 രൂപയും കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,960 രൂപയാണ്.   ഇന്നലെയും ഇന്നുമായി 1120 രൂപയുടെ ഇടിവാണ് സ്വർണത്തിൽ ഉണ്ടായത്. അതേസമയം, രണ്ട് ദിവസം മുൻപുള്ള ആഴ്ചയിൽ   ഒരു പവൻ സ്വർണത്തിന് 1600 രൂപയാണ് ഉയർന്നത്. വില സർവകാല റെക്കോർഡിലെത്തിയതോടെ വിവാഹ വിപണിയിൽ ഉപഭോക്താക്കൾ വലിയ തിരിച്ചടിയാണ് നേരിടുന്നത്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞ് വില 4765 രൂപയുമാണ്. വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് വില 81 ലേക്കെത്തി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. ഡിസംബറിലെ സ്വർണവില ഒറ്റനോട്ടത്തില്‍ ഡിസംബർ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ  ഉയർന്നു.വിപണി വില 46,160 രൂപ ഡിസംബർ 2 – ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ  ഉയർന്നു.വിപണി വില 46,760 രൂപ ഡിസംബർ 3 -സ്വർണവില മാറ്റമില്ലാതെ തുടർന്നു.വിപണി വില 46,760 രൂപ ഡിസംബർ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ  ഉയർന്നു.വിപണി വില 47,080 രൂപ ഡിസംബർ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ  കുറഞ്ഞു..വിപണി വില 46,280 രൂപ ഡിസംബർ 5 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ  കുറഞ്ഞു..വിപണി വില 45,760 രൂപ

  • നവകേരള സദസിനായി മതിൽ പൊളിക്കൽ; ഇത്തവണ പെരുമ്പാവൂരിൽ, സ്ഥലത്ത് പ്രതിഷേധം, മുമ്പെ പൊളിഞ്ഞതെന്ന് സംഘാടകര്‍
    on December 6, 2023 at 5:49 am

    കൊച്ചി: നവകേരള സദസിനായി പരിപാടി നടക്കുന്ന സ്കൂളുകളുടെ മതിൽ പൊളിക്കൽ തുടരുന്നു. നവകേരള സദസ്സിനായി എറണാകുളം പെരുമ്പാവൂരിലെ ​ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റു മതിലിന്റെ ഒരു ഭാ​ഗമാണ് പൊളിച്ചത്. നവകേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചതെന്നാണ് ആരോപണം. വേദിയിലേക്കുള്ള പ്രധാന കവാടത്തിന് പുറമെയാണ് വേദിയുടെ അരികിലേക്ക് എത്താൻ കഴിയുന്ന രീതിയിൽ സ്കൂൾ മൈതാനത്തിന്റെ തെക്കെ അറ്റത്തോട് ചേർന്നുള്ള ഭാ​ഗത്ത് മതിൽ പൊളിച്ചത്. അതേസമയം, മതിൽ നേരത്തെ പൊളിഞ്ഞതെന്നാണ് സംഘാടക സമിതി വിശദീകരിക്കുന്നത്. സ്കൂൾ പിടിഎ ആണ് മതിൽ പൊളിച്ച് ക്രമീകരണം ഒരുക്കിയതെന്നും സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് പറഞ്ഞു. അതേസമയം, മതിൽ പൊളിച്ചതുമായി ബന്ധപ്പെട്ട്  യൂത്ത് കോൺ​ഗ്രസ്-സിപിഎം നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നേതാക്കളാണ് വാക്കുതർക്കത്തിലേർപ്പെട്ടത്. സംഭവത്തെതുടർന്ന് സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന ബസ് കടന്നുവരുന്നതിനായി പ്രധാന വഴിയുണ്ടായിരിക്കെയാണ് ആളുകള്‍ക്ക് കടന്നുവരുന്നതിന് വേണ്ടിമാത്രമായി മതില്‍ പൊളിച്ചത്. ഇതേതുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പ്രതിഷേധിച്ചു. ചോളത്തണ്ട് നിരോധനം നന്ദിനിക്ക് വേണ്ടിയോ? ഉൽപാദന ചെലവ് കുറച്ച് കേരളത്തിലെ പാൽ വിപണി പിടിച്ചെടുക്കാന്‍ നീക്കം  

  • ‘ദളപതി 68’ന് റെക്കോർഡ് പ്രതിഫലം ! വിജയ്ക്ക് ഒപ്പം എത്തില്ലെങ്കിലും ‘എകെ 63’ൽ അജിത്തിനും കോടികൾ
    on December 6, 2023 at 5:48 am

    ഇക്കാലത്ത് സിനിമാ മേഖലയിൽ കണക്കുകളുടെ ആഘോഷമാണ്. ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് എത്ര നേടി, ശേഷം എത്ര നേടി, ക്ലോസിം​ഗ് കളക്ഷൻ എന്നിങ്ങനെ പോകുന്നു കണക്കുകൾ. 100, 200, 500, 1000 കോടി ക്ലബ്ബുകൾ ഇന്ത്യൻ സിനിമാ മേഖലയിൽ തകർത്തോടുമ്പോൾ, പ്രേക്ഷകർക്ക് അറിയാൻ കൗതുകമുള്ളൊരു കാര്യമാണ് താരങ്ങളുടെ പ്രതിഫലം. അത്തരത്തിൽ ഇപ്പോൾ പുറത്തുവരുന്നത് തമിഴകത്തിന്റെ സൂപ്പർ താരങ്ങളായ അജിത്ത്, വിജയ് എന്നിവരുടെ പ്രതിഫല വിവരമാണ്. അതും പുതിയ രണ്ട് ചിത്രങ്ങളുടേത്.  അജിത്തിന്റെ 63മത്തെ ചിത്രമാണ് വിടാമുയർച്ചി. ഇതിലേക്കായി അജിത്ത് വാങ്ങിക്കുന്ന പ്രതിഫലം 165 കോടി ആണെന്ന് തമിഴ് എന്റർടെയ്ന്റ് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ 175 കോടിയാണ് നടൻ സിനിമയ്ക്കായി വാങ്ങിക്കുക എന്നായിരുന്നു റിപ്പോർട്ട്.  അജിത്തിന്റെ പ്രതിഫലത്തോടൊപ്പം ചർച്ച ചെയ്യപ്പെടുന്നൊരു പ്രതിഫലമാണ് വിജയിയുടേത്. ദളപതി 68ലേക്കായി വിജയ് വാങ്ങിക്കുന്നത് റെക്കോർഡ് പ്രതിഫലം ആണെന്ന് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. 200 കോടിയാണ് വിജയിയുടെ പ്രതിഫലം. റിപ്പോർട്ട് പ്രകാരം ആണെങ്കിൽ നിലവിൽ വൻ പ്രതിഫലം വാങ്ങിക്കുന്ന തമിഴ് താരമാകും വിജയ്. അവസാനം പുറത്തിറങ്ങിയ ലിയോയിൽ 120 കോടിയായിരുന്നു വിജയിയുടെ പ്രതിഫലം എന്നായിരുന്നു റിപ്പോർട്ട്. ജയിലറിൽ രജനികാന്ത് വാങ്ങിയത് 110 കോടിയും.  ‘​തയ്യൽക്കാരിക്ക് അളവ് തെറ്റി..’; ഗ്ലാമറസ് ലുക്കിൽ സാനിയ, പോസ്റ്റിന് താഴെ വൻ വിമർശനം അതേസമയം, മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടാമുയർച്ചി. ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്.  മാര്‍ക്ക് ആന്‍റണിയുടെ സംവിധായകൻ ആദിക് രവിചന്ദ്രറിന്റെ പുതിയ സിനിമയിലും അജിത്ത് ഒപ്പുവെച്ചു എന്നാണ് വിവരം. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 68. ഇതിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്.  ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

  • പ്രമേഹ രോഗികള്‍ക്ക് ഡാർക്ക് ചോക്ലേറ്റ് കഴിക്കാമോ?
    on December 6, 2023 at 5:47 am

    ചോക്ലേറ്റ് കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ഡാര്‍ക്ക് ചോക്ലേറ്റ്. കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റിൽ ആന്‍റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് ഡാർക്ക് ചോക്ലേറ്റ് കഴിക്കാമോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്.  പ്രമേഹമുള്ളവർക്ക് ഡാർക്ക് ചോക്ലേറ്റുകൾ മിതമായ അളവില്‍ കഴിക്കുന്നതില്‍ തെറ്റില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കൊക്കോ അടങ്ങിയിരിക്കുന്നതിനാല്‍ മറ്റ് ചോക്ലേറ്റുകളെക്കാള്‍ ഇവ സുരക്ഷിതമാണ്. കൂടാതെ, ഇവയിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ഏവ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു.  എന്നാൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇവ സഹായിക്കില്ല. മിതമായ അളവില്‍ മാത്രം ഇവ കഴിക്കാനും ശ്രദ്ധിക്കുക.  വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ്  ഡാർക്ക് ചോക്ലേറ്റ്. അയേണ്‍, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്, ഫൈബര്‍ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഡാർക്ക് ചോക്ലേറ്റ്.ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ  ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയോരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം.  ഡാർക്ക് ചോക്ലേറ്റുകള്‍ പതിവായി കഴിക്കുന്നത് തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മാനസിക സമ്മര്‍ദ്ദം, വിഷാദം തുടങ്ങിയവയെ കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. ഡാർക്ക് ചോക്ലേറ്റിന്റെ ബയോ ആക്റ്റീവ് സംയുക്തങ്ങൾക്ക് സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ കഴിയും. ചർമ്മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും അതിന്റെ സാന്ദ്രതയും ജലാംശവും വർധിപ്പിക്കാനും ഇതിന് കഴിയും.  ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  Also read: മഞ്ഞുകാലത്തെ തളര്‍ച്ചയും ക്ഷീണവും അകറ്റാന്‍ കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍…

  • വൃക്കകളുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന ആറ് കാര്യങ്ങൾ
    on December 6, 2023 at 5:45 am

    ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് വൃക്കകളാണ്. കൂടാതെ ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിർത്തുന്നതിൽ വൃക്കകൾ പ്രധാന പങ്ക് വഹിക്കുന്നു. രക്തത്തിലെ മാലിന്യങ്ങൾ സമയാസമയം നീക്കം ചെയ്തില്ലെങ്കിൽ ഇവയെല്ലാം കോശങ്ങൾക്കുള്ളിൽ തിങ്ങിനിറഞ്ഞ് ശരീരത്തിന്റെ സാധാരണ അവസ്ഥയെ തകരാറിലാക്കും. വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്ന ചില ‌ശീലങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്… ഒന്ന്… ആസ്പിരിൻ, ഐബുപ്രോഫെൻ തുടങ്ങിയ നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകളുടെ (എൻഎസ്എഐഡി) അമിതമായ ഉപയോഗം വൃക്കകൾക്ക് ദോഷം ചെയ്തേക്കാം. തലവേദനയോ മറ്റ് അസ്വസ്ഥകളോ ഉണ്ടാകുമ്പോൾ വേദനസംഹാരികൾ കഴിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ മരുന്നുകൾ കഴിക്കരുത്. ഇത് വൃക്കയുടെ ആരോഗ്യത്തെയാണ് ബാധിക്കാം. രണ്ട്… ആവശ്യത്തിന് വെള്ളം കുടിക്കാത്തതിരിക്കുന്നതും കിഡ്‌നിയുടെ ആരോ​ഗ്യത്തെ ബാധിക്കാം. വൃക്കകൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ ജലാംശം നിലനിർത്തുന്നത് അത്യന്താപേക്ഷിതമാണ്. നിർജ്ജലീകരണത്തിന്റെ ഫലമായി മൂത്രത്തിന്റെ ഉത്പാദനം കുറയുന്നു. ഇത് വൃക്കയിലെ കല്ലുകൾ രൂപപ്പെടാൻ ഇടയാക്കും.  മൂന്ന്… ധാരാളം ഉപ്പ് കഴിക്കുന്നത് രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ വർദ്ധിപ്പിക്കും. ഇത് വൃക്കരോഗ സാധ്യത വർദ്ധിപ്പിക്കുന്നു. ഭക്ഷണത്തിൽ ഉപ്പ് പരിമിതപ്പെടുത്തുന്നത് ആരോഗ്യകരമായ രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും നിലനിർത്താൻ സഹായിക്കുന്നു. നാല്… ഹൈപ്പർടെൻഷൻ മൂലവും കിഡ്നി തകരാർ ഉണ്ടാകാം. രക്തസമ്മർദ്ദം പതിവായി നിരീക്ഷിക്കുന്നത് കിഡ്നിയുടെ ആരോ​ഗ്യത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. കാലക്രമേണ, അനിയന്ത്രിതമായ പ്രമേഹം മൂലം വൃക്ക തകരാറിലായേക്കാം. അഞ്ച്… അമിതമായ മദ്യപാനം വൃക്കകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. അമിതമായി മദ്യപിക്കുന്നവരിൽ വൃക്കരോഗം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണെന്ന് വിദഗ്ധർ പറയുന്നു. അമിത മദ്യപാനം ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കുന്നു. ഇത് വൃക്കയെ ദോഷകരമായി ബാധിക്കും. മറ്റൊന്ന്, പുകവലിക്കുന്നവരിലാണ് വൃക്കരോഗം കൂടുതലായി കണ്ടുവരുന്നത്.  ആറ്… മൂത്രം കൂടുതൽ സമയം പിടിച്ച് വയ്ക്കുന്നതും കിഡ്നിയുടെ ആരോ​ഗ്യത്തെ ബാധിക്കാം. കാരണം ഇത്. കിഡ്‌നി സ്‌റ്റോണിനും കാരണമാകും.  മഞ്ഞുകാലത്തെ തളര്‍ച്ചയും ക്ഷീണവും അകറ്റാന്‍ കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍…  

  • പരാതി നൽകിയത് തദ്ദേശ വകുപ്പിൽ, എത്തിയത് ആരോഗ്യ വകുപ്പിൽ; വഴിതെറ്റി നവകേരള സദസ്സി‌ലെ പരാതികൾ
    on December 6, 2023 at 5:44 am

    കണ്ണൂര്‍: നവകേരള സദസ്സിലെ പരാതികൾ പരിഹാരമാകാതെ പല വഴിക്ക് പോകുന്നു. വൃക്കരോഗികൾക്ക് സഹായം നൽകാനുള്ള തദ്ദേശ വകുപ്പിന്റെ ഉത്തരവിൽ മാറ്റം ആവശ്യപ്പെട്ട്, മുഖ്യമന്ത്രിക്ക് നൽകിയ പരാതി കൈമാറിയത് ആരോഗ്യ വകുപ്പിനാണ്. ആരോഗ്യ വകുപ്പിന് കീഴിലെ ശ്രുതിതരംഗം പദ്ധതിയുമായി ബന്ധപ്പെട്ട പരാതി, പരിഹരിക്കാൻ നൽകിയത് സാമൂഹിക നീതി വകുപ്പിലേക്ക്. അപേക്ഷകൾ ഉദ്ദേശിച്ച ഇടത്ത് എത്താത്തതിൽ പരാതിക്കാർ നിരാശരാണ്. കണ്ണൂരിലെ നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് , വൃക്കരോഗികളുടെയും ബന്ധുക്കളുടെയും കൂട്ടായ്മയുടെ ചെയർമാൻ പി പി കൃഷ്ണൻ നൽകിയ പരാതി ഇതാണ്-  മാരകരോഗങ്ങൾ പിടിപെട്ടവർക്ക് സഹായം നൽകാനുളള 2022 മെയ് മെയിലെ തദ്ദേശ വകുപ്പിന്‍റെ ഉത്തരവിൽ തിരുത്ത് വേണം എന്നാണ്. സർക്കാർ ഡോക്ടർമാർ നിർദേശിക്കുന്ന മരുന്ന് മാത്രമേ നൽകൂ എന്നും ഡയാലിസിസിന് ആഴ്ചയിൽ 1000 രൂപയുടെ സഹായം ആശുപത്രി അക്കൗണ്ടിലേ നൽകാവൂ എന്നുമുളള ഭാഗങ്ങൾ മാറ്റണമെന്നാണ് ആവശ്യം.  തദ്ദേശ വകുപ്പിൽ പല തവണ കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് സൂചിപ്പിച്ചാണ് പരാതി അവസാനിക്കുന്നത്. കഴിഞ്ഞ ദിവസം അപ്ഡേറ്റ് വന്നു. പരാതി ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയെന്ന്. ഉത്തരവ് തദ്ദേശ വകുപ്പിന്‍റേത്, പരാതി നൽകിയത് മുഖ്യമന്ത്രിക്ക്. പരിഹാരം കാണാൻ അയച്ചതാകട്ടെ ആരോഗ്യ വകുപ്പിന്. ശ്രുതി തരംഗം  പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി കണ്ണൂർ ജില്ലാ സാമൂഹിക നീതി ഓഫീസറുടെ പരിഗണനയിലേക്കാണ് വിട്ടത് . ശ്രുതി തരംഗം പദ്ധതി നിലവിൽ സാമൂഹിക നീതി വകുപ്പിന് കീഴിലല്ല. കഴിഞ്ഞ ബജറ്റിൽ ആരോഗ്യ വകുപ്പിലേക്ക് മാറ്റിയതാണ്. അതറിയാതെയാണ് പരിഹരിക്കാൻ പരാതി കൈമാറ്റം. പരാതികൾ കുന്നുകൂടുമ്പോൾ, അത് തരംതിരിക്കുമ്പോൾ പിഴയ്ക്കാം. പക്ഷേ പ്രതീക്ഷയോടെ നൽകുന്ന അപേക്ഷകളാണ്. പല തവണ നടന്നിട്ടും നടപടിയാകാത്ത അതേ ഓഫീസിലേക്ക് അത് വീണ്ടുമയച്ചെന്ന സന്ദേശം കാണുന്നവ‍‍ർ നിരാശയുടെ കൗണ്ടറുകളിലാണ്.

  • ‘വാഹനങ്ങള്‍ കാണുമ്പോള്‍ മൃഗങ്ങള്‍ ഹാപ്പി, റോഡരികിലേക്ക് വന്ന് വീക്ഷിക്കും’: ഇപി ജയരാജന്‍
    on December 6, 2023 at 5:29 am

    സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനത്തില്‍ രാഹുല്‍ ഗാന്ധി എംപി ഇടപെടണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. രാഹുല്‍ ഗാന്ധി വയനാട്ടിലെ എംപിയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെയാണ് കര്‍ണാടക ഭരിക്കുന്നത്. ഈ നിലവെച്ചുകൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടി ഉണ്ടാകണമെന്നും അതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ചോളത്തണ്ട് കൊണ്ടുവരുന്നത് നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഇ.പി ജയരാജന്‍ രാത്രിയാത്ര നിരോധനം സംബന്ധിച്ച പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയത്.  വാഹനങ്ങളെ കാണുമ്പോള്‍ മൃഗങ്ങള്‍ ഹാപ്പിയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഇപ്പോഴത്തെ കാലഘട്ടത്തില്‍ ശബ്ദമില്ലാത്ത വാഹനങ്ങളാണെന്നും പഴയതു പോലെ ഇരമ്പി വരുന്നവയില്ലെന്നും അതിനാല്‍ നിശബ്ദമായി സഞ്ചരിക്കുന്ന വാഹനങ്ങള്‍ വന്യമൃഗങ്ങള്‍ക്ക് സന്തോഷകരമാണെന്നുമായിരുന്നു പരാമര്‍ശം. വാഹനങ്ങള്‍ വരുമ്പോള്‍ റോഡരികിലേക്ക് വന്ന് മൃഗങ്ങള്‍ വാഹനങ്ങളെ വീക്ഷിക്കുന്ന സ്ഥിതിയുണ്ട്. ഒരു വന്യമൃഗത്തിനും വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കൊണ്ട് ദോഷകരമായിട്ടുള്ള അനുഭവം ഉണ്ടായിട്ടില്ല. പിന്നെ എന്തിനാണ് രാത്രി യാത്ര നിരോധിക്കുന്നത്. യാത്ര നിരോധനം മൃഗങ്ങള്‍ക്കല്ല. അത് ജനങ്ങള്‍ക്ക് എതിരായിട്ടുള്ളതാണ്. ആയതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ തുടരെ തുടരെ എടുത്തുകൊണ്ടിരിക്കുന്ന ഇത്തരം നിലപാടുകള്‍ പുനഃപരിശോധിക്കണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു.  വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ കാലിത്തീറ്റക്കായി കര്‍ണാടകയില്‍ നിന്നും ചോളത്തണ്ട് കൊണ്ടുവരുന്നത് നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എല്‍ഡിഎഫ് മാര്‍ച്ച് നടത്തിയത്. ഗുണ്ടല്‍പേട്ട അടക്കം വയനാടിനോട് ചേര്‍ന്നുള്ള കര്‍ണാടകത്തിലെ ഗ്രാമങ്ങളില്‍ നിന്ന് ചോളത്തണ്ട് കൊണ്ടുവരുന്നതിനാണ് ചാമരാജ് നഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നിയന്ത്രണം കൊണ്ടുവന്നത്. മൈസൂരു, ചാമരാജ് നഗര്‍ ജില്ലകളില്‍ നിന്നാണ് വയനാട്ടിലേക്ക് കാലിത്തീറ്റയ്ക്കായി ചോളത്തണ്ട് എത്തിച്ചിരുന്നത്. കര്‍ണാടകയില്‍ മഴ കുറയുകയും വരള്‍ച്ച ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ളതാണ് നിയന്ത്രണമെന്നാണ് വിവരം. ചോളത്തണ്ട്, ചോളം, വൈക്കോല്‍ തുടങ്ങിയവ കുറഞ്ഞ നിരക്കില്‍ വയനാട്ടിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത് വലിയ ആശ്വാസമായിരുന്നു. നിരവധി പേര്‍ തൊഴിലെടുക്കുന്ന മേഖലയാണ് കൂടിയാണ് ഇത്. ഇവരുടെ തൊഴിലിനെയും നിരോധനം ബാധിച്ചിരിക്കുകയാണ്.  പ്ലസ്ടു വിദ്യാര്‍ഥിനി സ്‌കൂളില്‍ ആത്മഹത്യ ചെയ്തു   

  • കാസർകോ‍ട് കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; പൊലീസിന് തിരിച്ചടി, കോടതി നേരിട്ട് അന്വേഷിക്കും
    on December 6, 2023 at 5:15 am

    കാസർകോട്: കാസർകോട് കുമ്പളയിൽ പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഫർഹാസ് എന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊലീസിന് തിരിച്ചടി. സംഭവത്തിൽ കാസർകോട് അഡീഷണൽ മുനിസിഫ് കോടതി നേരിട്ട് അന്വേഷണം നടത്തും. മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ഹർജിയിലാണ് നടപടി.  അംഗഡിമുഗര്‍ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ പഠിക്കുന്ന ഫർഹാസും നാല് സുഹൃത്തുക്കളും സഞ്ചരിച്ച കാർ പൊലീസ് പിന്തുടരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ഥി ഫർഹാസ് ചികിത്സയിലിരിക്കെ ഓഗസ്റ്റ് 29 നാണ് മരിച്ചത്. സംഭവത്തിൽ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നരഹത്യാ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം കോടതിയെ സമീപിച്ചത്. എസ്ഐ അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചതിനെ തുടർന്നാണിത്. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയ കോടതി ഹർജി ഫയലിൽ സ്വീകരിക്കുകയായിരുന്നു. സംഭവത്തിൽ ആറ് ദൃക്സാക്ഷികളുടെ മൊഴി ജനുവരി ആറിന് കോടതി രേഖപ്പെടുത്തും. ട്രെയിനില്‍ നഗ്നത പ്രദര്‍ശനം നടത്തിയ വൈദികനെതിരെ അച്ചടക്ക നടപടിയെടുത്ത് ഓര്‍ത്തഡോക്സ് സഭ ഫർഹാസിന്റെ മരണത്തിൽ പൊലീസിന് വീഴ്ച്ചയില്ലെന്നായിരുന്നു ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. എന്നാൽ തുടർ അന്വേഷണം കോടതി നേരിട്ടായിരിക്കും നടത്തുക. https://www.youtube.com/watch?v=Ko18SgceYX8  

  • ട്രെയിനില്‍ നഗ്നത പ്രദര്‍ശനം നടത്തിയ വൈദികനെതിരെ അച്ചടക്ക നടപടിയെടുത്ത് ഓര്‍ത്തഡോക്സ് സഭ
    on December 6, 2023 at 5:09 am

    കാസര്‍കോഡ്: ട്രെയിനില്‍ നഗ്നത പ്രദര്‍ശനം നടത്തിയെന്ന പരാതിയിൽ വൈദികനെതിരെ അച്ചടക്ക നടപടിയെടുത്ത് ഓര്‍ത്തഡോക്സ് സഭ. കഴിഞ്ഞ ദിവസം കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റു ചെയ്ത ഫാദര്‍ ജേജിസിനെ എല്ലാ ചുമതലകളിൽ നിന്നും മാറ്റി നിര്‍ത്തി. മംഗളൂരുവിൽ താമസിക്കുന്ന ജേജിസ് ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ വെച്ചാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. ശനിയാഴ്‌ച രാവിലെ എട്ടു മണിക്ക് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട എഗ്മോർ എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. മലപ്പുറം സ്വദേശിനിയായ 34 വയസുകാരിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ വിട്ടപ്പോൾ മംഗളൂരു ബണ്ട്വാളിൽ  താമസിക്കുന്ന മലയാളിയായ ജേജിസ് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. 48 വയസുകാരനായ ഇയാൾ കോയമ്പത്തൂരിൽ പള്ളി വികാരിയാണ്.  യാത്രയിൽ യുവതിക്കൊപ്പം മറ്റൊരു കമ്പാർട്ട്മെന്റിൽ ഭർത്താവും ഉണ്ടായിരുന്നു. സംഭവം ഭർത്താവിന്റെ ശ്രദ്ധയിൽപെടുത്തിയതോടെ രക്ഷപ്പെടാൻ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച് കണ്ണൂർ റെയിൽവേ പൊലീസിൽ എൽപ്പിച്ചു. പിന്നീട് ഇയാളെ കാസർകോട് റെയിൽവേ പൊലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ ഇയാളെ വിട്ടയക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം…

  • ചോളത്തണ്ട് നിരോധനം നന്ദിനിക്ക് വേണ്ടിയോ? ഉൽപാദന ചെലവ് കുറച്ച് കേരളത്തിലെ പാൽ വിപണി പിടിച്ചെടുക്കാന്‍ നീക്കം
    on December 6, 2023 at 5:05 am

    കല്‍പ്പറ്റ:വരൾച്ചയുടെ മറവിൽ കർണാടകം ഏർപ്പെടുത്തിയ ചോളത്തണ്ട് കയറ്റുമതി നിയന്ത്രണം നന്ദിനിക്ക് വേണ്ടിയെന്ന് ആരോപണം ശക്തമാകുന്നു. കേരളം ഉയർന്ന തുകയ്ക്ക് ചോളത്തണ്ട് വാങ്ങുന്നതിനാൽ കര്‍ണാടകത്തിലെ ക്ഷീര കർഷകരും സമാന വില നൽകേണ്ടി വരുന്നുണ്ട്. ഇതിനാൽ തന്നെ കർണാടകയിലെ പാലുൽപാദനത്തിന്റെയും ചിലവ് കൂടുതലാണ്. പാൽ ഉൽപാദനത്തിന്റെ ചെലവ് കുറയ്ക്കുന്നതിനായി ചോളത്തിന്റെ ലഭ്യത കൂട്ടി വില കുറയ്ക്കാനാണ് കർണാടകത്തിന്റെ ശ്രമം. ഇതിന്റെ ഭാ​ഗമായാണ് ചോളത്തണ്ട് കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് കർഷകർ പറയുന്നത്. കർണാടകത്തിലെ 195 താലൂക്കുകളെ വരൾച്ചാ ബാധിത പ്രദേശമായി അടയാളപ്പെടുത്തിയിട്ടുണ്ട്. വയനാടുമായി അതിർത്തി പങ്കിടുന്ന ഗുണ്ടൽപ്പേട്ട, എച്ച് ഡി കോട്ട താലൂക്കുകളും അതിൽ ഉൾപ്പെടും. ഇവിടങ്ങളിലെ കന്നുകാലികളുടെ സംരക്ഷണം മുൻനിർത്തി, ഇതര സംസ്ഥാനങ്ങളിലേക്കുളള ജൈവ കാലിത്തീറ്റ കയറ്റുമതി നിരോധിക്കുന്നു എന്നതാണ് കർണാടക സർക്കാരിൻ്റെ ഉത്തരവ്.മന്ത്രിസഭ ഉപസമിതിയുടെ നിർദേശത്തിന്മേലുള്ള നയപരമായ തീരുമാനമാണെന്ന് പറയുമ്പോഴും നിരോധനം നന്ദിനിക്ക് വേണ്ടിയെന്നാണ് മറുഭാ​ഗത്തുനിന്നുയരുന്ന വിമർശനം. കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി കേരള വിപണിയിൽ സജീവമാകാൻ നേരത്തെ മുതൽ പലതരത്തിലുള്ള ശ്രമം നടത്തുന്നുണ്ട്. പലയിടത്തും ഇതിനോടകം നന്ദിനി പാൽ ഉൽപന്നങ്ങളുടെയും പാലിന്റെയും ഔട്ട് ലെറ്റും ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കുറഞ്ഞ വിലയിൽ നൽകാനാവാത്തതിനാൽ തന്നെ മിൽമയുമായി കാര്യമായി മത്സരിക്കാനാകുന്നില്ല.കുറഞ്ഞ വിലയിൽ നന്ദിനി പാൽ വിപണിയിൽ  എത്തിയാലേ മത്സരിക്കാനാകൂ. അതിന് കർണാടകത്തിലെ പാൽ ഉദ്പാനച്ചെലവ് കുറയുകയും കേരളത്തിലെ ഉദ്പാദനച്ചെലവ് കൂടുകയും വേണമെന്നും ഇതിന്റെ ഭാ​ഗമായാണ് പുതിയ നിയന്ത്രണമെന്നും കർഷകൻ വർ​ഗീസ് പറയുന്നു. ഇവിടെ ചോളത്തണ്ട്  പത്തോ നൂറോ കിലോയാണ് കർഷകർ വാങ്ങുന്നത്. അതുകൊണ്ടെങ്ങനെ ‌ലാഭമുണ്ടാകില്ലെന്നും കേരളത്തിലേക്ക് കയറ്റി അയക്കുന്നതാണ് ലാഭമെന്നും കർണാടകത്തിലെ ചോളം കർഷകൻ രമേശ് പറയുന്നു. രമേശ് പറയുംപോലെ, ചോളം വലിയ തോതിൽ, ഉയർന്ന വില നൽകിയാണ് കേരളം വാങ്ങുന്നത്. അതിനാൽ തന്നെ കേരളത്തിന് ചോളത്തണ്ട് കൊടുക്കുന്നതിനാണ് കർഷകർക്ക് താൽപ്പര്യം. ഇതോടെ, കർണാടകത്തിലെ ക്ഷീര കർഷകർക്ക് കുറഞ്ഞ ചെലവിൽ ചെറിയ അളവിൽ ചോളം കിട്ടാതായി. അവിടെ പാൽ ഉൽപാദനച്ചെലവ് കൂടി. വേനലെത്തിയാൽ, ചോളത്തിന് വീണ്ടും വിലകൂടും. അതോടെ, ഉദ്പാനച്ചെലവ് ഇനിയും ഉയരും. നന്ദിനിക്ക് പാലളക്കുന്ന ക്ഷീരസഹകരണ സംഘങ്ങളെയും ഇത് ബാധിക്കും. അവരെ രക്ഷിക്കാൻ ചോളത്തിൻ്റെ ലഭ്യത കൂട്ടണം. അതിന് കേരളത്തിലേക്ക് ചോളമെത്തരുത്. ചോളത്തണ്ട് വാങ്ങാൻ ആള് കുറഞ്ഞാൽ, വില കുറയും. കുറഞ്ഞ വിലയ്ക്ക് ക്ഷീരകർഷകർക്ക് ചോളത്തണ്ട് നൽകാനുമാകും. കുറഞ്ഞ ചെലവിൽ നന്ദിനിക്ക് പാലും ലഭിക്കും. ഇതാകും നിയന്ത്രണത്തിൻ്റെ അനന്തര ഫലം. അതേസമയം, ചോളത്തണ്ട് ലഭ്യത കുറയുന്നതോടെ കേരളത്തിൽ പാൽ ഉൽപാദനം കുറയുകയും ചെലവ് കൂടുകയും ചെയ്യും. ഇതോടെ, നന്ദിനിയുടെ കേരളം പിടിക്കാനുള്ള നീക്കം കൂടുതൽ പച്ചപിടിക്കും. പാർലമെൻ്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ വാദി നേതാവ്  

  • വിരമിക്കൽ തീരുമാനം പിൻവലിച്ച് ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്താൻ ഒരുങ്ങി മുൻ നായകൻ
    on December 6, 2023 at 5:01 am

    ജൊഹാനസ്ബര്‍ഗ്: വിരമിക്കൽ തീരുമാനം പിൻവലിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങി ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസി. ദക്ഷിണാഫ്രിക്കയുടെ ടി20 ടീമിലേക്ക് തിരിച്ചെത്താനാണ് ഡുപ്ലെസിയുടെ ആലോചന. അടുത്ത വർഷത്തെ ടി20 ലോകകപ്പിൽ കളിക്കുകയെന്ന മോഹത്തോടെയാണ് 39കാരനായ ഫാഫ് ഡുപ്ലെസി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള ശാരീരികക്ഷമത തനിക്ക് ഇപ്പോഴും ഉണ്ടെന്നും ഇതിനായി കഠിന പരിശ്രമം നടത്തുന്നുണ്ടെന്നുംഡുപ്ലെസി പറഞ്ഞു. മുൻനായകന് മുന്നിൽ ടീമിന്‍റെ വാതിൽ അടച്ചിട്ടില്ലെന്ന ദക്ഷിണാഫ്രിക്കൻ കോച്ച് റോബ് വാൾട്ടറിന്റെ വാക്കുകളും ഡുപ്ലെസിക്ക് പ്രതീക്ഷ നൽകുന്നു. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്താനാകുമെന്നാണ് വിശ്വസിക്കുന്നതെന്നും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അബുദാബി ടി10 ലീഗില്ർ കളിക്കുന്ന ഡൂപ്ലെസി പറഞ്ഞു. ലോകകപ്പ് ടീമിന്‍റെ സന്തുലനം ഉറപ്പാക്കിയശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരികയെന്നും ഡൂപ്ലെസി പറഞ്ഞു. ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ പരിശീലിപ്പിച്ചു, ഇനി പാകിസ്ഥാന്‍റെയും കോച്ചാകുമോ?; മറുപടി നല്‍കി ജഡേജ 2020 ഡിസംബറിലാണ് ഡുപ്ലെസി അവസാനമായി ദക്ഷിണാഫ്രിക്കൻ ടീമിൽ കളിച്ചത്  ഇതിന് ശേഷം ഐപിഎല്‍ ഉള്‍പ്പെടെ വിവിധ ഫ്രാഞ്ചൈസി ലീഗുകളിൽ സജീവമാണ് ഡുപ്ലെസി. ഐപിഎല്ലില്‍ ദീർഘകാലം ചെന്നൈ സൂപ്പർ കിംഗ്സ് താരമായിരുന്ന ഡുപ്ലെസി ഇപ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ നായകൻ കൂടിയാണ്. കഴിഞ്ഞ സീസണിൽ 14 കളിയിൽ എട്ട് അർധസെഞ്ച്വറിയടക്കം നേടിയത് 730 റൺസ് നേടി മിന്നും ഫോമിലുമായിരുന്നു. The fitness of Faf Du Plessis at the age of 39 is commendable..!!! 🫡pic.twitter.com/VcoXwlKy06 — Mufaddal Vohra (@mufaddal_vohra) December 3, 2023 69 ടെസ്റ്റിൽ 10 സെഞ്ച്വറിയോടെ 4163 റൺസും 143 ഏകദിനത്തിൽ 12 സെഞ്ച്വറിയോടെ 5507 റൺസും 50 ടി20യിൽ ഒരു സെഞ്ച്വറി ഉള്‍പ്പെടെ 1528 റൺസും  ഡുപ്ലെസി നേടിയിട്ടുണ്ട്. ഐപിഎല്ലിൽ 130 കളിയിൽ 33 അർധസെഞ്ച്വറിയോടെ 4133 റൺസാണ് ഡുപ്ലെസിയുടെ സമ്പാദ്യം. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

  • മഞ്ഞുകാലത്തെ തളര്‍ച്ചയും ക്ഷീണവും അകറ്റാന്‍ കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍…
    on December 6, 2023 at 4:57 am

    ജീവിതത്തില്‍ ക്ഷീണം അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. ചില രോഗങ്ങളുടെ പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്. എന്നാൽ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഉണ്ടാകുന്ന ക്ഷീണമാണെങ്കിൽ, ചിലപ്പോള്‍ പോഷകങ്ങളുടെയോ മറ്റോ കുറവു കൊണ്ടാകാം. ഈ മഞ്ഞുകാലത്തെ ക്ഷീണം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…  ഒന്ന്…  ഓട്മീല്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും മറ്റ് വിറ്റാമിനുകളും അടങ്ങിയ ഓട്മീല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ സഹായിക്കും.  രണ്ട്…  നട്സാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനും മഗ്നീഷ്യവും അയേണും വിറ്റാമിന്‍ ഇ, സി, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയൊക്കെ അടങ്ങിയ ബദാം പോലെയുള്ള നട്സ് കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍‌ജം ലഭിക്കാന്‍ സഹായിക്കും.  മൂന്ന്…  ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങളാണ്  അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ്  ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ ക്ഷീണം അകറ്റാനും എന്‍ര്‍ജി നല്‍കാനും സഹായിക്കും. കൂടാതെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും.    നാല്…  മധുരക്കിഴങ്ങാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും മറ്റ് പോഷകങ്ങളും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും ക്ഷീണം അകറ്റാന്‍ സഹായിക്കും.  അഞ്ച്…  സാല്‍മണ്‍ മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ശരീരത്തിന് വേണ്ട ഊര്‍ജം നല്‍കാനും സഹായിക്കും.  ആറ്…  ഡാര്‍ക്ക് ചോക്ലേറ്റാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും കഫൈനും അടങ്ങിയ ഇവയും ക്ഷീണം അകറ്റാനും ഊര്‍ജം ലഭിക്കാനും സഹായിക്കും.  ഏഴ്… ബെറി പഴങ്ങളാണ് അവസാനമായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി,  ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ഊര്‍ജം നല്‍കാന്‍ സഹായിക്കും.  ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. Also read: കായം നിസാരക്കാരനല്ല; അറിയാം ആരോഗ്യ ഗുണങ്ങൾ… youtubevideo

  • ‘തല്ലി തീറ്റിക്കാന്‍’ റെസ്റ്റോറന്‍റ്; വീഡിയോ വൈറല്‍, റെസ്റ്റോറന്‍റില്‍ ആള് കൂടി, പദ്ധതി സൂപ്പര്‍ ഹിറ്റ്!
    on December 6, 2023 at 4:41 am

    ബിസിനസ് എങ്ങനെ പച്ചപിടിപ്പിക്കാം എന്ന അന്വേഷണത്തിലാണ് ഓരോ സംരംഭകരും. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് സമാനരീതിയിലുള്ള നിരവധി ബിസിനസ് സംരംഭങ്ങളുള്ളപ്പോള്‍. ഇതിനായി വ്യത്യസ്തമായ ഒരു രീതി അവലംബിച്ചതിനെ തുടര്‍ന്ന് വൈറലായ ഒരു റെസ്റ്റോറന്‍റുണ്ട് അങ്ങ് ജപ്പാനില്‍. പേര് ഷാച്ചിഹോക്കോ-യ. ജപ്പാനിലെ നഗോയയിലെ ഈ ഭക്ഷണ ശാലയിലെത്തി പണം നല്‍കിയാല്‍ പരമ്പരാഗത വസ്ത്രമായ കിമോണ ധരിച്ച ഒരു സ്ത്രീ വന്ന് നിങ്ങളുടെ ചെകിട്ടത്ത് അടിക്കും. ആവശ്യമാണെങ്കില്‍ അധികം പണം നല്‍കിയാല്‍ കൂടുതല്‍ അടി കൊള്ളാം. ഇത്തരത്തില്‍ ഉപഭോക്താക്കളുടെ ചെകിട്ടത്ത് അടിക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ റെസ്റ്റോറന്‍റ് പ്രശസ്തമായി.  കിമോണ ധരിച്ച സുന്ദരികളായ യുവതികളില്‍ നിന്നുള്ള അടിക്ക് 300 യെന്‍ (170 രൂപ) ആണ് ചാര്‍ജ്ജ്. 500 യെന്‍ (283 രൂപ) അധിക ചാര്‍ജ്ജ് നല്‍കിയാല്‍ വീണ്ടും വീണ്ടും തല്ല് വാങ്ങാം. സംഗതി എന്തായാലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയില്‍ ഈ ചെകിട്ടത്തടി ഏറെ പ്രശസ്തമായി. ആളുകള്‍ റെസ്റ്റോറന്‍റിലേക്ക് ഇടിച്ച് കയറി. കാശ് കൊടുത്ത് ചെകിട്ടത്ത് തല്ല് വാങ്ങി ഭക്ഷണം കഴിച്ച് അവര്‍ സന്തോഷത്തോടെ മടങ്ങി. ചിലര്‍ ഈ അടിയുടെ വീഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. അതോടെ ദൂരദേശങ്ങളില്‍ നിന്ന് പോലും തല്ല് വാങ്ങാനായി ആളുകള്‍ റെസ്റ്റോറന്‍റ് തേടിയെത്തി. വിവരമറിഞ്ഞ് വിദേശ ടൂറിസ്റ്റുകള്‍ പോലും തല്ല് കൊള്ളാനെത്തി. കച്ചവടം പൊടിപൊടിച്ചു. അടുത്തിടെ  Bangkok Lad എന്ന ട്വിറ്റര്‍ (X) ഉപയോക്താവ് തന്‍റെ അക്കൗണ്ടിലൂടെ ഒരു വീഡിയോ പങ്കുവച്ചു. ഒപ്പം ഇങ്ങനെ എഴുതി. ”ഇത് ഷാച്ചിഹോകോയയാണ് – നഗോയയിലെ ഒരു റെസ്റ്റോറന്‍റ് – ഇവിടെ നിങ്ങൾക്ക് ‘നഗോയ ലേഡീസ് സ്ലാപ്പ്’ എന്ന മെനു ഐറ്റം 300 യെൻ നല്‍കി വാങ്ങാം.”  ‘ഇങ്ങനെവേണം കുട്ടികള്‍’; പകല്‍ വിദ്യാര്‍ത്ഥി, വൈകീട്ട് സ്വിഗ്ഗി ഡെലിവറിക്കായി സൈക്കിളില്‍ 40 കി.മീ യാത്ര ! This is Shachihokoya – a restaurant in Nagoya – where you can buy a menu item called ‘Nagoya Lady’s Slap’ for 300 yen pic.twitter.com/19qPM1Ohac — Bangkok Lad (@bangkoklad) November 29, 2023 ക്യുആർ കോഡ് ചതിച്ചാശാനെ! ഓർഡർ ചെയ്ത ഭക്ഷണത്തിന്‍റെ ചിത്രം പങ്കുവച്ച യുവതിക്ക് ലഭിച്ചത് 50 ലക്ഷത്തിന്‍റെ ബില്ല് Shachihoko-ya currently does not offer slaps. We appreciate the attention it has received today, but we cannot accommodate visits with the intention of receiving slaps. We didn’t expect old videos to go viral like this, so please understand before comming. pic.twitter.com/Xd30LjNTpk — しゃちほこ屋通信 (@shachihokoya) November 29, 2023 പൂച്ചകള്‍ക്കുള്ള 34 വര്‍ഷത്തെ വിലക്ക് നീക്കി സിംഗപ്പൂര്‍: പക്ഷേ, വ്യവസ്ഥ ലംക്ഷിച്ചാല്‍ ‘കൈ പൊള്ളും’ ! വീഡിയോയില്‍ കിമോണ ധരിച്ചും മറ്റ് വസ്ത്രങ്ങള്‍ ധരിച്ചും എത്തിയ യുവതികള്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും ചെകിട്ടത്ത് ‘ചറപറ’ അടിക്കുന്നു. ചിലര്‍ നിര്‍വികാരമായാണ് അടിക്കുന്നതെങ്കില്‍ ചില സ്ത്രീകള്‍ ചിരിച്ച് കൊണ്ടാണ് തല്ലുന്നത്. ചിലര്‍ ഒരു ചെകിട്ടത്ത് അടിക്കുമ്പോള്‍ മറ്റു ചിലര്‍ രണ്ട് ചെകിട്ടത്തും ഒരു പോലെ തല്ല് കൊള്ളുന്നു. മൂന്നാമത്തെ കൂട്ടര്‍ ഒരേ സമയം രണ്ട് ചെകിട്ടത്തും അടി കൊള്ളുന്നു. ചിലര്‍ ഒറ്റ അടിയില്‍ താഴെ വീഴുമ്പോള്‍ മറ്റ് ചില ഉപഭോക്താക്കള്‍ ഇരുന്ന് തല്ല് കൊള്ളുന്നു. തല്ലിന്‍റെ അവസാനം തല്ലിയ സ്ത്രീക്ക് എല്ലാവരും നന്ദി പറയുന്നതും വീഡിയോയില്‍ കാണാം.  ആദ്യം ഒരു സ്ത്രീയായിരുന്നു തല്ലാനായി റെസ്റ്റോറന്‍റില്‍ ഉണ്ടായിരുന്നത്. വീഡിയോ വൈറലായതോടെ, റസ്റ്റോറന്‍റ് ഉടമ കൂടുതല്‍ സ്ത്രീകളെ തല്ലാനായി നിയമിച്ചു. പക്ഷേ, പ്രശ്നങ്ങളും ആരംഭിച്ചു. ഒരു ഭാഗത്ത് തല്ല് കൊള്ളാനായി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. അതേസമയം മറുഭാഗത്ത് വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതോടെ ‘തല്ലിക്കഴിപ്പിക്കുന്ന’ പരിപാടി റെസ്റ്റോറന്‍റ് നിര്‍ത്തി. പിന്നാലെ പുതിയ പരസ്യവും റെസ്റ്റോറന്‍റ് ഇറക്കി. ‘ഇനി തല്ല് കൊള്ളാമെന്ന് കരുതി ആരും ഇതുവഴി വരരുത്.’ എന്നായിരുന്നു അത്.  അരലക്ഷത്തോളം പേരാണ് വീഡിയോ ഇതുവരെ കണ്ടത്.  ‘പ്രേതമുഖ’മോ? ഇത് സിനിമയിലെ രംഗമല്ല; ശൂന്യാകാശത്ത് നിന്നുള്ളത്! ഈ കൗതുകചിത്രത്തിന് പിന്നിലെ കാരണം

  • ‘​തയ്യൽക്കാരിക്ക് അളവ് തെറ്റി..’; ഗ്ലാമറസ് ലുക്കിൽ സാനിയ, പോസ്റ്റിന് താഴെ വൻ വിമർശനം
    on December 6, 2023 at 4:37 am

    റിയാലിറ്റി ഷോയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി വെള്ളിത്തിരയിൽ എത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന സിനിമയിൽ നായിക വേഷത്തിൽ എത്തിയ സാനിയ പിന്നീട് ഒട്ടനവധി സിനിമകളുടെ ഭാ​ഗമായി. ലൂസിഫറിൽ മഞ്ജു വാര്യയുടെ മകളായി എത്തിയ സാനിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. ​ഗ്ലാമറസ് ലുക്കിലുള്ളതാകും പല ഫോട്ടോകളും അവയ്ക്ക് മോശം കമന്റുകളും വിമർശനങ്ങളും നേരിടേണ്ടിയും വന്നിട്ടുണ്ട്. അത്തരത്തിലൊരു പോസ്റ്റ് ആണ് ഇപ്പോൾ വിമർശനങ്ങൾക്ക് ഇടയായിരിക്കുന്നത്.  ഒരു പരസ്യത്തിന്റെ വീഡിയോയാണ് സാനിയ പങ്കുവച്ചത്. ഡീപ്പ് വി നെക്കുള്ള ലോങ് ഗൗൺ ആണ് വേഷം. ഹൈ സ്ലിറ്റുള്ള സ്ലീവ് ലെസും ആണിത്. സെലിബ്രിറ്റിലുക്കിൽ നടന്ന് വന്ന് കാറിൽ കയറുന്ന രീതിയിൽ ആണ് വീഡിയോ ചിത്രീകരണം. ഇതിന് താഴെയാണ് വിമർശന കമന്റുകൾ നിറയുന്നത്. “കൊച്ചിന്റെ പഴയ അളവ് വെച്ചു തയ്യൽക്കാരി തയ്ച്ചു കൊടുത്തതാ, തയ്യൽക്കാരിക്കു തെറ്റി. കീറേണ്ടിടം കീറിപോയി. അത് പുതിയ ഫാഷനും ആയി, ഇവള് വെൽഡിം​ഗ് വർഷോപ്പിന്റെ വാതിൽക്കൽ കൂടിയാണോ പോകുന്നത് ? ഇത്രയും ലൈറ്റ് അടിക്കാൻ, ഇതിന് കീറാത്ത വസ്ത്രം വാങ്ങി കൊടുക്കാൻ ആരുമില്ലേ”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.          View this post on Instagram                       A post shared by Rebound (@drinkrebound) അടുത്തിടെ സാനിയയുടെ ഒരു സെൽഫി വീഡിയോ വൈറൽ ആയിരുന്നു. വീഡിയോയിൽ തനിക്കടുത്ത് നിന്ന ആളിൽ നിന്നും സാനിയ അകന്ന് മാറി നിന്നത് ഏറെ ചർച്ചയായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയും വീഡിയോയ്ക്ക് താഴെ ആളുകൾ കമന്റ് ചെയ്യുന്നുണ്ട്. “തുണിയുടുക്കാതെ വന്നാൽ പ്രശ്‌നമില്ല, ഒരു പയ്യൻ അടുത്ത് വന്നു ഫോട്ടോ എടുക്കാൻ നിന്നപ്പം നീ വലിയ പതിവൃത, ഇവളെക്കാൾ ഡീസന്റ് ആ പയ്യനാ, ഒരുത്തൻ സെൽഫി എടുക്കാൻ വന്നപ്പോൾ എന്തൊക്കെ കോപ്രായങ്ങൾ ആയിരുന്നു”, എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്തായാലും ഇത്തരം വിമർശനങ്ങളോട് പ്രതികരിക്കാൻ സാനിയ തയ്യാറായിട്ടില്ല. ഇൻസ്റ്റാ​ഗ്രാമിൽ ഒരു ലക്ഷത്തോളം പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്.  ആറ് വർഷം, ഫോട്ടോകൾ അശ്ലീലമായി മോർഫ് ചെയ്ത് പ്രചരണം, കുറ്റകൃത്യം ആവർത്തിച്ച് പ്രതി; പ്രവീണ

  • പാർലമെൻ്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻവാദി നേതാവ്
    on December 6, 2023 at 4:28 am

    ദില്ലി: ഡിസംബര്‍ പതിമൂന്നിന് മുമ്പ് പാർലമെൻ്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ് ഗുര്‍പന്ത് വന്ത് സിങ് പന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി. ഐഎസ്‌ഐയുടെ സഹായത്തോടെയാണ് ആക്രമണം നടത്തുകയെന്നും തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പരാജയപ്പെട്ടെന്നും പന്നു വീഡിയോയിൽ പറയുന്നു.  പാര്‍ലമെന്റ് ആക്രമണത്തിന് 22 വര്‍ഷം തികയുന്ന ദിവസമാണ് ഡിസംബര്‍ 13. പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിന്റെ പോസ്റ്റർ ഉപയോഗിച്ചായിരുന്നു വീഡിയോ. കഴിഞ്ഞ നവംബര്‍ പത്തൊൻപതിന് എയര്‍ഇന്ത്യ വിമാനങ്ങള്‍ ആക്രമിക്കുമെന്നും പന്നു ഭീഷണി മുഴക്കിയിരുന്നു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടരുന്ന പശ്ചാത്തലത്തിൽ ദില്ലിയിൽ സുരക്ഷ ശക്തമാക്കി.  ‘ഇന്ത്യ’ സഖ്യത്തിൽ നേതാവിനായി തർക്കം മുറുകുന്നു; കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഇന്ന് https://www.youtube.com/watch?v=Ko18SgceYX8

  • ആരോഗ്യവകുപ്പിന്‍റെ പേരിൽ വ്യാജനിയമന ഉത്തരവ്; തട്ടിപ്പിന് നേതൃത്വം നൽകിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി
    on December 6, 2023 at 4:24 am

    തിരുവനന്തപുരം:ആരോഗ്യവകുപ്പിൻെറ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകി പണം തട്ടിയ കേസില്‍ കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. തട്ടിപ്പിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പണം നഷ്ടമായെന്ന പരാതിയുമായി അഞ്ചുപേരാണ് പൊലീസിന് സമീപിച്ചത്. ഒന്നര ലക്ഷം രൂപയാണ് ആറന്മുള സ്വദേശിക്ക് നഷ്ടമായത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പത്തനംതിട്ട നിലയ്ക്കല്‍ സ്വദേശി അരവിന്ദന്‍റെ നേതൃത്വത്തില്‍ നടന്നത് വന്‍ തട്ടിപ്പാണെന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു.കേസില്‍ ഇന്നലെയാണ് കന്‍റോന്‍മെന്‍റ് പൊലീസ് അരവിന്ദനെ കസ്റ്റഡിയിലെടുത്തത്.ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.അഴിമതിക്കെതിരെ സമരം ചെയ്ത് അറസ്റ്റുവരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവാണ് തട്ടിപ്പു കേസിൽ കസ്റ്റഡിലായത്.കോട്ടയം ജില്ലാ ആശുപത്രി റിസപ്ഷനിസ്റ്റ് നിയമനം നൽകാമെന്ന് കബളിപ്പിച്ചാണ് പത്തനംതിട്ട സ്വദേശിനിക്ക് വ്യാജ ഉത്തരവ് തയ്യാറാക്കി നൽകിയത്. ആരോഗ്യവകുപ്പിൻെറ പേരിൽ തയ്യാറാക്കി വ്യാജ നിയമന ഉത്തരവ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് വാട്സ് ആപ്പിൽ ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം നടത്താൻ പരാതി നൽകിയത്.  തുടര്‍ന്നാണ് വ്യാജ നിയമന ഉത്തരവ് കേന്ദ്രീകരിച്ചുള്ള അന്വേഷണം പത്തനംതിട്ട സ്വദേശിനിയില്‍ ചെന്നെത്തിയത്. കന്‍റോന്‍മെന്‍റ് പൊലീസ് യുവതിയുടെ മൊഴിയെടുത്തപ്പോഴാണ് യൂത്ത് കോണ്‍ഗ്രസുകാരൻെറ പങ്ക് പുറത്തായത്. കോഴഞ്ചേരിയിൽ വച്ചാണ് അരവിന്ദ് നിയമന ഉത്തരവ് കൈമാറിയെന്നും 50,000 രൂപ നൽകിയെന്നും തട്ടിപ്പ് ഇരയായ സ്ത്രീ പൊലിസിന് മൊഴി നൽകി. ജനുവരിയിൽ ജോലിയിൽ പ്രവേശിക്കാനാണ് ഉത്തരവിൽ പറയുന്നത്. ഇതേ തുർന്നാണ് നിലയ്ക്കൽ സ്വദേശി അരവിന്ദനെ കസ്റ്റഡിലെടുത്തത്. തട്ടിപ്പിൽ പങ്കെടുത്ത മറ്റു ചിലരെ കുറിച്ചും അരവിന്ദ് ചോദ്യം ചെയ്യലിൽ പറഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പിലാണ് സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത ശേഷം പണം മുടക്കി പത്രപരസ്യം നൽകുകയും ഫ്ലക്സ് വെക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് പണമാണ് ഇതിനായി ഉപയോഗിച്ചതെന്നാണ്പൊലിസ് പറയുന്നത്.  

  • ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ പരിശീലിപ്പിച്ചു, ഇനി പാകിസ്ഥാന്‍റെയും കോച്ചാകുമോ?; മറുപടി നല്‍കി ജഡേജ
    on December 6, 2023 at 4:23 am

    മുംബൈ: കഴിഞ്ഞ മാസം അവസാനിച്ച ഏകദിന ലോകകപ്പില്‍ വമ്പന്‍ അട്ടിമറികളുമായി അഫ്ഗാനിസ്ഥാന്‍ സെമി ഫൈനല്‍ പ്രതീക്ഷ ഉയര്‍ത്തിയപ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രങ്ങളിലൊരാള്‍ മുന്‍ ഇന്ത്യന്‍ താരമായിരുന്ന അജയ് ജഡേജയായിരുന്നു. ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍റെ ബാറ്റിംഗ് പരിശീലകനെന്ന നിലയില്‍ മികവ് കാട്ടിയ ജഡേജക്ക് ഐപിഎല്ലില്‍ നിന്നും പുതിയ ഓഫറുകള്‍ വരുന്നുണ്ട്. ഇതിനിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീകനാവാന്‍ വിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജഡേജ. സ്പോര്‍ട്സ് ടോക്കിന് നല്‍കിയ അഭിമുഖത്തിലാണ് 1996ലെ ലോകകപ്പില്‍ ഇന്ത്യ, പാകിസ്ഥാനെ തകര്‍ത്തപ്പോള്‍ ഹീറോ ആയിരുന്ന ജഡേജ മനസു തുറന്നത്. എഴുതിവെച്ചോളു, ആ ഇന്ത്യൻ താരം ടെസ്റ്റിൽ എന്‍റെ 400 റൺസ് റെക്കോർഡ് തകർക്കും; വമ്പന്‍ പ്രവചനവുമായി ബ്രയാന്‍ ലാറ പാകിസ്ഥാന്‍ കോച്ചാകുമോ എന്ന ചോദ്യത്തിന് ഞാന്‍ റെഡി എന്നായിരുന്നു തമാശയായി ജഡേജയുടെ മറുപടി. പിന്നീട് പാകിസ്ഥാന്‍ ടീമിനെ അഫ്ഗാനിസ്ഥാന്‍ ടീമുമായി താരതമ്യം ചെയ്യുകയും ചെയ്തു. ഞാനെന്‍റെ അറിവുകള്‍ അഫ്ഗാന്‍ താരങ്ങളുമായി പങ്കുവെച്ചു. പാകിസ്ഥാനും ഒരിക്കല്‍ അഫ്ഗാനിസ്ഥാനെപ്പോലെയുള്ള ടീമായിരുന്നു. നിങ്ങള്‍ക്ക് ടീം അംഗങ്ങളുടെ മുഖത്തു നോക്കി എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ജഡേജ പറഞ്ഞു. ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും തോല്‍പ്പിക്കുകയും ഓസ്ട്രേലിയക്കെതിരെ വിജയത്തിന് അടുത്തെത്തുകയും ചെയ്തിരുന്നു. ഓസ്ട്രേലിയക്കെതിരെ ജയിച്ചിരുന്നെങ്കില്‍ അഫ്ഗാന് സെമിയിലെത്താന്‍ കഴിയുമായിരുന്നു. മാക്സ്‌വെല്ലിന്‍റെ ഡബിള്‍ സെഞ്ചുറി മികവില്‍ ഓസ്ട്രേലിയ അവിശ്വസനീയ വിജയം പിടിച്ചെടുത്തതോടെയാണ് അഫ്ഗാന്‍റെ സെമി മോഹം പൊലിഞ്ഞത്. രാഹുലോ ബുമ്രയോ അല്ല; രോഹിത്തിനുശേഷം ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം പാകിസ്ഥാനാകട്ടെ ലോകകപ്പില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് സെമിയിലെത്താതെ പുറത്തായിരുന്നു. ലോകകപ്പിനുശേഷം ക്യാപ്റ്റന്‍ ബാബര്‍ അസം രാജിവെക്കുകയും ചെയ്തു. നിലവില്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഒരുക്കത്തിലാണ് പാകിസ്ഥാന്‍ ടീം. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ സൗദ് ഷക്കീലാണ് പാകിസ്ഥാനെ നയിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ബ്രേക്കിംഗ് ന്യൂസ്, സ്‌പോർട്‌സ്, ടിവി, റേഡിയോ എന്നിവയും അതിലേറെയും. അന്താരാഷ്ട്ര വാർത്തകൾ മുതൽ ദേശീയ വാർത്തകൾ, രാഷ്ട്രീയം മുതൽ സാമൂഹികം വരെ, പ്രതിരോധം മുതൽ നിലവിലെ അഫയേഴ്സ് വരെ, സാങ്കേതിക വാർത്തകൾ മുതൽ വിനോദ വാർത്തകൾ വരെ, എല്ലാ വാർത്താ കവറേജുകളും നിഷ്പക്ഷവും ബൗദ്ധികമായി വിശകലനം ചെയ്യുന്നതും വിശ്വസനീയവും വിശ്വസനീയവുമാണ്. IOB ന്യൂസ് നെറ്റ്‌വർക്ക് അറിയിക്കുന്നു, വിദ്യാഭ്യാസം നൽകുന്നു, വിനോദം നൽകുന്നു - നിങ്ങൾ എവിടെയായിരുന്നാലും, നിങ്ങളുടെ പ്രായം എന്തുതന്നെയായാലും.